Friday, March 7, 2014

കണ്ണീരിന് മധുരം

                                                                        Photo: കണ്ണീരിന് മധുരം 
                                                                --------------------- 
                                                                                                                - മനോജ്‌ വര്‍മ 

പറഞ്ഞു കേട്ടാലും 
നേരിട്ട് കണ്ടാലും 
ആരും വിശ്വസിക്കില്ല 
പക്ഷെ വിശ്വസിക്കാതിരിക്കാന്‍ വയ്യ. ജോണ്‍സനു പോലും.
(കഥ - " ആ കുഞ്ഞ് ജോണ്‍സനെ കട്ടു - രഘുനാഥ് പലേരി )
                          ------- 
ജോണ്‍സനു മാത്റമല്ല, എനിക്കും. 
ആദ്യം വിശ്വസിക്കാന്‍ പറ്റിയില്ല. പക്ഷെ വിശ്വസിക്കാതിരിക്കാന്‍ വയ്യ.
കഴിഞ്ഞാഴ്ച എന്‍റ്റെ സുഹൃത്ത്‌ കഥാകൃത്ത്‌ എന്‍.രാജന്‍ വിളിച്ചു. ഒരാള്‍ക്ക് സംസാരിക്കണം.ശരി, ഞാന്‍ കാതോര്‍ത്തു. 
അങ്ങേ തലയ്ക്കല്‍ ആകാശത്തേക്കുള്ള കിളി വാതിലിലൂടെ ഒരു അപരിചിത ശബ്ദം.
"ഞാന്‍ രഘുനാഥ് പലേരി."
അപാദചൂഡം ഒരു വിദ്യുത് പ്റഭ. ഈശ്വരന്‍റ്റെ അത്താഴ വിരുന്നിലേക്ക് ക്ഷണം കിട്ടിയ പോലെ.ആകസ്മികതകള്‍ കഥയില്‍ മാത്റമല്ല ജീവിതത്തിലും വരും എന്ന് ഈയിടെയായി എനിക്ക് കാണിച്ചു തരുന്നുണ്ട് ഈശ്വരന്‍.ആകസ്മികതകള്‍ അത്ഭുതങ്ങളല്ല. 
"നിങ്ങളെ ക്കുറിച്ചു ഞാന്‍ വായിച്ചു." വീണ്ടും രഘുനാഥ് പലേരിയുടെ ശബ്ദം.(എന്‍റ്റെയും രാജന്‍റ്റെയും കണ്ടുമുട്ടലിനെക്കുറിച്ച് മാധ്യമത്തില്‍ വന്ന വാര്‍ത്തയാവും സൂചിപ്പിക്കുന്നത്)പെട്ടന്ന് ഒരു ചലച്ചിത്റത്തിന്‍റ്റെ trailor പോലെ എന്ടെ ഓര്‍മകള്‍ പുറകോട്ടു പോയി. എത്റ കാലം, എത്റ കാലം വായിച്ച് ഹരം പിടിച്ചു നടന്നതാണ് പലേരിയുടെ കഥകള്‍.(ഇപ്പോഴും).  ആകാശത്തേക്ക് ഒരു കിളി വാതില്‍, ആ കുഞ്ഞു ജോണ്‍സനെ കട്ടു, ധര്‍മ്മ ദര്‍ശനം, മകന്‍ എന്നോ വന്നിരുന്നല്ലോ, കണ്ണീരിനു മധുരം, ഈശ്വരന്‍ കാണാത്ത പെണ്‍കുട്ടി, ...പറഞ്ഞാല്‍ തീരില്ല.
 "ഒന്ന് മുതല്‍ പൂജ്യം വരെ" എന്ന സിനിമ എത്റ മോഹിച്ച്, വായിച്ച്, ചര്‍ച്ച ചെയ്ത് കണ്ടതാണ് ഞാനും എന്‍റ്റെ പ്റിയ സുഹൃത്ത്‌ റോയിച്ചനും( റോയ് പോള്‍ കാട്ടൂക്കാരന്‍).  ഞാന്‍ ഒരു ഉന്മാദിയെപ്പോലെ അദ്ദേഹത്തോട് പറഞ്ഞു കൊണ്ടിരുന്നു, അദ്ദേഹത്തിന്‍റ്റെ കഥകളെക്കുറിച്ച്. 
"എനിക്ക് ഇപ്പോള്‍ ആനന്ദക്കണ്ണീരാണ് സര്‍.കണ്ണീരിനു മധുരം" ഇടക്ക് ഞാന്‍ പറഞ്ഞു.എല്ലാത്തിനും അദ്ദേഹം ചിരിയുടെ സംഗീതത്താ ല്‍ മറുപടി നല്‍കി. 
"ഫോണ്‍ നമ്പര്‍ തരാമോ സര്‍,ഞാന്‍ ബുദ്ധിമുട്ടിക്കില്ല..വല്ലപ്പോഴും ശ്റദ്ധിച്ചു, സൂക്ഷിച്ചേ വിളിക്കൂ." ഞാന്‍ ചോദിച്ചു. 
"ഓ അതിനെന്താ" ദയാപൂര്‍വം അദ്ദേഹം 'ഒന്ന് മുതല്‍ പൂജ്യം വരെയുള്ള' അക്കങ്ങളില്‍ നിന്ന് തന്‍റ്റെ നമ്പര്‍ പറഞ്ഞു തന്നു.ഇടക്ക് വിളിക്കാം എന്ന് പറഞ്ഞുവോ... ഞാന്‍ എവിടെയാണ് താമസിക്കുന്നത് എന്ന് അദ്ദേഹം അന്വേഷിച്ചു. 
ഒരു മഞ്ഞ മന്ദാരം ആഗ്രഹിച്ചപ്പോള്‍ ഒരു സൂര്യകാന്തിപ്പാടം തന്നെ മുന്നില്‍ തുറന്നതായി എനിക്ക് തോന്നി. മഞ്ഞു പര്‍വതം ഇടിയും പോലെ (avalanche) ഞാന്‍ സംസാരിക്കുകയാണെന്ന് എനിക്കു തന്നെ തോന്നിയപ്പോള്‍ ഞാന്‍ വിരമിച്ചു. 
"ഞാനിങ്ങനെ അധികം സംസാരിച്ചു പോകും സര്‍" - കേട്ടപ്പോള്‍ അദ്ദേഹം ചിരിച്ചു.
ഒടുവില്‍ ഇതിനു വഴിയൊരുക്കിയ 'എന്‍.രാജന്‍' എന്ന സുഹൃത്തിനെ ഓര്‍ത്തപ്പോള്‍ പലേരിയുടെ തന്നെ മറ്റൊരു കഥയുടെ ശീര്‍ഷകം  തെളിഞ്ഞു വന്നു.
                               "നക്ഷത്റമായ്  മൂന്നക്ഷരം"         
                                           ---

  അനുഭവം 

                             കണ്ണീരിന് മധുരം 
                                                     
                                                                                                                                                                                                                                                 - മനോജ്‌ വര്‍മ 

പറഞ്ഞു കേട്ടാലും
നേരിട്ട് കണ്ടാലും
ആരും വിശ്വസിക്കില്ല
പക്ഷെ വിശ്വസിക്കാതിരിക്കാന്‍ വയ്യ. ജോണ്‍സനു പോലും.
(കഥ - " ആ കുഞ്ഞ് ജോണ്‍സനെ കട്ടു - രഘുനാഥ് പലേരി )
-------
ജോണ്‍സനു മാത്റമല്ല, എനിക്കും.
ആദ്യം വിശ്വസിക്കാന്‍ പറ്റിയില്ല. പക്ഷെ വിശ്വസിക്കാതിരിക്കാന്‍ വയ്യ.
കഴിഞ്ഞാഴ്ച എന്‍റ്റെ സുഹൃത്ത്‌ കഥാകൃത്ത്‌ എന്‍.രാജന്‍ വിളിച്ചു. ഒരാള്‍ക്ക് സംസാരിക്കണം.ശരി, ഞാന്‍ കാതോര്‍ത്തു.
അങ്ങേ തലയ്ക്കല്‍ ആകാശത്തേക്കുള്ള കിളി വാതിലിലൂടെ ഒരു അപരിചിത ശബ്ദം.
"ഞാന്‍ രഘുനാഥ് പലേരി."
അപാദചൂഡം ഒരു വിദ്യുത് പ്റഭ. ഈശ്വരന്‍റ്റെ അത്താഴ വിരുന്നിലേക്ക് ക്ഷണം കിട്ടിയ പോലെ.ആകസ്മികതകള്‍ കഥയില്‍ മാത്റമല്ല ജീവിതത്തിലും വരും എന്ന് ഈയിടെയായി എനിക്ക് കാണിച്ചു തരുന്നുണ്ട് ഈശ്വരന്‍. ആകസ്മികതകള്‍ അത്ഭുതങ്ങളല്ല.
"നിങ്ങളെ ക്കുറിച്ചു ഞാന്‍ വായിച്ചു." വീണ്ടും രഘുനാഥ് പലേരിയുടെ ശബ്ദം.(എന്‍റ്റെയും രാജന്‍റ്റെയും കണ്ടുമുട്ടലിനെക്കുറിച്ച് മാധ്യമത്തില്‍ വന്ന വാര്‍ത്തയാവും സൂചിപ്പിക്കുന്നത്)പെട്ടന്ന് ഒരു ചലച്ചിത്റത്തിന്‍റ്റെ trailor പോലെ എന്ടെ ഓര്‍മകള്‍ പുറകോട്ടു പോയി. എത്റ കാലം, എത്റ കാലം വായിച്ച് ഹരം പിടിച്ചു നടന്നതാണ് പലേരിയുടെ കഥകള്‍.(ഇപ്പോഴും). ആകാശത്തേക്ക് ഒരു കിളി വാതില്‍, ആ കുഞ്ഞു ജോണ്‍സനെ കട്ടു, ധര്‍മ്മ ദര്‍ശനം, മകന്‍ എന്നോ വന്നിരുന്നല്ലോ, കണ്ണീരിനു മധുരം, ഈശ്വരന്‍ കാണാത്ത പെണ്‍കുട്ടി, ...പറഞ്ഞാല്‍ തീരില്ല.
"ഒന്ന് മുതല്‍ പൂജ്യം വരെ" എന്ന സിനിമ എത്റ മോഹിച്ച്, വായിച്ച്, ചര്‍ച്ച ചെയ്ത് കണ്ടതാണ് ഞാനും എന്‍റ്റെ പ്റിയ സുഹൃത്ത്‌ റോയിച്ചനും( റോയ് പോള്‍ കാട്ടൂക്കാരന്‍). ഞാന്‍ ഒരു ഉന്മാദിയെപ്പോലെ അദ്ദേഹത്തോട് പറഞ്ഞു കൊണ്ടിരുന്നു, അദ്ദേഹത്തിന്‍റ്റെ കഥകളെക്കുറിച്ച്.
"എനിക്ക് ഇപ്പോള്‍ ആനന്ദക്കണ്ണീരാണ് സര്‍.കണ്ണീരിനു മധുരം" ഇടക്ക് ഞാന്‍ പറഞ്ഞു.എല്ലാത്തിനും അദ്ദേഹം ചിരിയുടെ സംഗീതത്താ ല്‍ മറുപടി നല്‍കി.
"ഫോണ്‍ നമ്പര്‍ തരാമോ സര്‍,ഞാന്‍ ബുദ്ധിമുട്ടിക്കില്ല..വല്ലപ്പോഴും ശ്റദ്ധിച്ചു, സൂക്ഷിച്ചേ വിളിക്കൂ." ഞാന്‍ ചോദിച്ചു.
"ഓ അതിനെന്താ" ദയാപൂര്‍വം അദ്ദേഹം 'ഒന്ന് മുതല്‍ പൂജ്യം വരെയുള്ള' അക്കങ്ങളില്‍ നിന്ന് തന്‍റ്റെ നമ്പര്‍ പറഞ്ഞു തന്നു.ഇടക്ക് വിളിക്കാം എന്ന് പറഞ്ഞുവോ... ഞാന്‍ എവിടെയാണ് താമസിക്കുന്നത് എന്ന് അദ്ദേഹം അന്വേഷിച്ചു.
ഒരു മഞ്ഞ മന്ദാരം ആഗ്രഹിച്ചപ്പോള്‍ ഒരു സൂര്യകാന്തിപ്പാടം തന്നെ മുന്നില്‍ തുറന്നതായി എനിക്ക് തോന്നി. മഞ്ഞു പര്‍വതം ഇടിയും പോലെ (avalanche) ഞാന്‍ സംസാരിക്കുകയാണെന്ന് എനിക്കു തന്നെ തോന്നിയപ്പോള്‍ ഞാന്‍ വിരമിച്ചു.
"ഞാനിങ്ങനെ അധികം സംസാരിച്ചു പോകും സര്‍" - കേട്ടപ്പോള്‍ അദ്ദേഹം ചിരിച്ചു.
ഒടുവില്‍ ഇതിനു വഴിയൊരുക്കിയ 'എന്‍.രാജന്‍' എന്ന സുഹൃത്തിനെ ഓര്‍ത്തപ്പോള്‍ പലേരിയുടെ തന്നെ മറ്റൊരു കഥയുടെ ശീര്‍ഷകം തെളിഞ്ഞു വന്നു.
                                                   "നക്ഷത്റമായ് മൂന്നക്ഷരം"
                                                                   ---

No comments: