Friday, March 7, 2014

പെണ്ണെഴുത്ത്‌

                                                                                           
                                                           Photo: പെണ്ണെഴുത്ത്‌ 
                                               ------------------- 
                                                                              - മനോജ്‌ വര്‍മ

ഞായറാഴ്ച രാവിലെ ദീപ ഉണ്ടാക്കിത്തന്ന പുട്ടും കടലയും കഴിച്ചു കഴിഞ്ഞപ്പോഴാണ് ആലോചിച്ചത്, ഇന്ന് സ്വന്തം പ്റതിഭയെ അല്പ്പം പരിപോഷിപ്പിച്ചു കളയാം. ഒരു കഥയും ഒരു കവിതയും ഒരുമിച്ചു വായിച്ചാലെന്താ? ആഹാ, ജുഗല്‍ബന്ദി (ഹോ, എന്‍റ്റെ ഒരു ഐഡിയ, എന്നെക്കൊണ്ട് ഞാന്‍ തോറ്റു!) ഉമ്മറത്ത്‌ കിളികളേയും പൂക്കളേയും നോക്കി ഇരുന്നു. സര്‍ഗ്ഗശക്തി ഉണരാന്‍ ദീപ ചായ ഉണ്ടാക്കി കൊണ്ടു തന്നു.കയ്യില്‍ കിട്ടിയ കഥ അഷിതയുടെ ' സ്തംഭനങ്ങള്‍', കവിത വിജയലക്ഷ്മിയുടെ 'ഭാഗവതം'. രണ്ടും ഒറ്റയിരിപ്പിനു വായിച്ചു, ധ്യാനിച്ചു. ഗംഭീരം. ഏതാണ് കവിത, ഏതാണ് കഥ എന്നു തന്നെ സംശയം വരും . പെണ്ണുങ്ങള്‍ (സ്ത്റീകള്‍ എന്നു സംബോധന ചെയ്യണം എന്നാണ് എന്‍റ്റെ ഒരു ബന്ധു സ്ത്റീ പറയാറ് ) എത്റ ചേതോഹരമായാണ് സാഹിത്യ സൃഷ്ടി നടത്തുന്നത്.ഞാന്‍ ഇരുന്ന ഇരിപ്പില്‍ തന്നെ ദീപയെ വിളിച്ചു, ഈ വായനാസുഖം പങ്കു വെക്കാന്‍.മറുപടിയില്ല. കെ.ആര്‍.മീരയുടെ 'ആരാച്ചാര്‍'      മുഴുവന്‍ വായിക്കാന്‍ വേണ്ട നേരം കഴിഞ്ഞിട്ടും ദീപ പ്റതികരിച്ചില്ല. സഹികെട്ട് അകത്തു പോയി നോക്കി.അടുക്കളയില്‍ കഴിഞ്ഞാഴ്ച അവര്‍ തന്നെ വാങ്ങി, താങ്ങിപ്പിടിച്ചു കൊണ്ടു വന്ന കണ്ണിമാങ്ങകള്‍ കടുമാങ്ങയാക്കാനുള്ള ശ്റമമാണ്. കൈകള്‍ നിറയെ കാളിക്ക് ഗുരുതി പൂജ നടത്തിയ പോലെ ചുമന്നിട്ടുണ്ട്, മുളകുപൊടിയാല്‍. 

"എത്റ നേരമായി വിളിക്കുന്നു, ഇതൊക്കെ വായിച്ചു നോക്കാന്‍" - ഞാന്‍ അക്ഷമനായി.
"അപ്പോള്‍ കടുമാങ്ങ കൂട്ടണ്ടെ, വലിയ പ്റിയമല്ലേ? അവധി ദിന ഉച്ചയൂണിനു കടുമാങ്ങയില്ലെങ്കില്‍ പറ്റുമോ? " ദീപ ചോദിച്ചു. 

ബോധധാര സംപ്റദായം എനിക്കു വെളിവായി.

ശരിയാണ്, കടുമാങ്ങ എനിക്കു വളരെ ഇഷ്ടമാണ്. നല്ല ചൊനയുള്ള ഇളം കണ്ണിമാങ്ങ കൊണ്ടുള്ള കടുമാങ്ങ. അതും കൂട്ടി കുശാലായ ഊണു കഴിച്ചാല്‍ പിന്നെ ഉച്ചയുറക്കം ഡോണ്‍ നദി പോലെ ശാന്തമായി ഒഴുകും. അഷിതയും വിജയലക്ഷ്മിയും കല്ലെറിഞ്ഞ് ഓളങ്ങള്‍ ഉണ്ടാക്കാതിരുന്നെങ്കില്‍.



   കഥ                      
                                                  പെണ്ണെഴുത്ത്‌ 

                                                                                                                                                                                                                                               - മനോജ്‌ വര്‍മ

ഞായറാഴ്ച രാവിലെ ഭാര്യ  ഉണ്ടാക്കിക്കൊടുത്ത പുട്ടും കടലയും കഴിച്ചു കഴിഞ്ഞപ്പോഴാണ് അയാള്‍  ആലോചിച്ചത്, ഇന്ന് സ്വന്തം പ്റതിഭയെ അല്പ്പം പരിപോഷിപ്പിച്ചു കളയാം. ഒരു കഥയും ഒരു കവിതയും ഒരുമിച്ചു വായിച്ചാലെന്താ? ആഹാ, ജുഗല്‍ബന്ദി (ഹോ, തന്‍റ്റെ ഒരു ഐഡിയ,തന്നെക്കൊണ്ട് താന്‍ തോറ്റു!) ഉമ്മറത്ത്‌ കിളികളേയും പൂക്കളേയും നോക്കി ഇരുന്നു. സര്‍ഗ്ഗശക്തി ഉണരാന്‍ ഭാര്യ  ചായ ഉണ്ടാക്കി കൊണ്ടു കൊടുത്തു.കയ്യില്‍ കിട്ടിയ കഥ അഷിതയുടെ ' സ്തംഭനങ്ങള്‍', കവിത വിജയലക്ഷ്മിയുടെ 'ഭാഗവതം'. രണ്ടും ഒറ്റയിരിപ്പിനു വായിച്ചു, ധ്യാനിച്ചു. ഗംഭീരം. ഏതാണ് കവിത, ഏതാണ് കഥ എന്നു തന്നെ സംശയം വരും . പെണ്ണുങ്ങള്‍ (സ്ത്റീകള്‍ എന്നു സംബോധന ചെയ്യണം എന്നാണ് അയാളുടെ ഒരു ബന്ധു സ്ത്റീ പറയാറ് ) എത്റ ചേതോഹരമായാണ് സാഹിത്യ സൃഷ്ടി നടത്തുന്നത്. അയാള്‍ ഇരുന്ന ഇരിപ്പില്‍ തന്നെ ഭാര്യയെ വിളിച്ചു, ഈ വായനാസുഖം പങ്കു വെക്കാന്‍. മറുപടിയില്ല. കെ.ആര്‍.മീരയുടെ 'ആരാച്ചാര്‍' മുഴുവന്‍ വായിക്കാന്‍ വേണ്ട നേരം കഴിഞ്ഞിട്ടും ഭാര്യ  പ്റതികരിച്ചില്ല. സഹികെട്ട് അകത്തു പോയി നോക്കി.അടുക്കളയില്‍ കഴിഞ്ഞാഴ്ച അവര്‍ തന്നെ വാങ്ങി, താങ്ങിപ്പിടിച്ചു കൊണ്ടു വന്ന കണ്ണിമാങ്ങകള്‍ കടുമാങ്ങയാക്കാനുള്ള ശ്റമമാണ്. കൈകള്‍ നിറയെ കാളിക്ക് ഗുരുതി പൂജ നടത്തിയ പോലെ ചുമന്നിട്ടുണ്ട്, മുളകുപൊടിയാല്‍.

"എത്റ നേരമായി വിളിക്കുന്നു, ഇതൊക്കെ വായിച്ചു നോക്കാന്‍" - അയാള്‍  അക്ഷമനായി.
"അപ്പോള്‍ കടുമാങ്ങ കൂട്ടണ്ടെ, വലിയ പ്റിയമല്ലേ? അവധി ദിന ഉച്ചയൂണിനു കടുമാങ്ങയില്ലെങ്കില്‍ പറ്റുമോ? " ഭാര്യ ചോദിച്ചു.

ബോധധാര സംപ്റദായം അയാള്‍ക്കു വെളിവായി.

ശരിയാണ്, കടുമാങ്ങ അയാള്‍ക്കു വളരെ ഇഷ്ടമാണ്. നല്ല ചൊനയുള്ള ഇളം കണ്ണിമാങ്ങ കൊണ്ടുള്ള കടുമാങ്ങ. അതും കൂട്ടി കുശാലായ ഊണു കഴിച്ചാല്‍ പിന്നെ ഉച്ചയുറക്കം ഡോണ്‍ നദി പോലെ ശാന്തമായി ഒഴുകും. അഷിതയും വിജയലക്ഷ്മിയും കല്ലെറിഞ്ഞ് ഓളങ്ങള്‍ ഉണ്ടാക്കാതിരുന്നെങ്കില്‍.

                                                -----$$$ -------

No comments: